2014 മേയ് 26, തിങ്കളാഴ്‌ച

ചില്ലകൾ


വൈകിയാണെങ്കിലും 
വന്നു നീ ചില്ലയിൽ, 
വാക്കുകൾ കൊണ്ടൊരു 
കൂടൊരുക്കാൻ.
ഇലകൾ കൊഴിഞ്ഞൊരു 
വൃക്ഷമാണെങ്കിലും!
അറിയാതെ തളിർത്തു-
നിന്നാത്മരാഗത്താൽ.
വറുതിയിൽ വിണ്ടയീ- 
ഭൂമിയിൽ വേരറ്റ,
വടവൃക്ഷമായ് ഞാൻ 
വിയർത്തു നില്ക്കെ, 

ചിറകാഞ്ഞു വീശി നീ 
കുളിരായ് പടർന്നു യീ 
ചില്ലകൾ പൂവിട്ടതെത്രെ ദിവ്യം!
ആരോ അധികാര-
കൂട്ടിൽ കുടുക്കി നിന്നാ-
കാശമാകെ വിലക്കിയിട്ടും, 
അക്ഷര ചിറകു വിടർത്തി-
പ്പറന്നെന്റെ ആത്മാവി-
ലദൃശ്യമായ് കൂടൊരുക്കി.
ഇനിയെത്രേ വറുതികൾ 
വന്നാലും പൂവിടും,
ചില്ലയിൽ നിൻ-
തൂവൽ സ്പർശമായാൽ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ