വൈകിയാണെങ്കിലും
വന്നു നീ ചില്ലയിൽ,
വാക്കുകൾ കൊണ്ടൊരു
കൂടൊരുക്കാൻ.
വന്നു നീ ചില്ലയിൽ,
വാക്കുകൾ കൊണ്ടൊരു
കൂടൊരുക്കാൻ.
ഇലകൾ കൊഴിഞ്ഞൊരു
വൃക്ഷമാണെങ്കിലും!
അറിയാതെ തളിർത്തു-
നിന്നാത്മരാഗത്താൽ.
വൃക്ഷമാണെങ്കിലും!
അറിയാതെ തളിർത്തു-
നിന്നാത്മരാഗത്താൽ.
വറുതിയിൽ വിണ്ടയീ-
ഭൂമിയിൽ വേരറ്റ,
വടവൃക്ഷമായ് ഞാൻ
വിയർത്തു നില്ക്കെ,
ഭൂമിയിൽ വേരറ്റ,
വടവൃക്ഷമായ് ഞാൻ
വിയർത്തു നില്ക്കെ,
ചിറകാഞ്ഞു വീശി നീ
കുളിരായ് പടർന്നു യീ
ചില്ലകൾ പൂവിട്ടതെത്രെ ദിവ്യം!
ആരോ അധികാര-
കൂട്ടിൽ കുടുക്കി നിന്നാ-
കാശമാകെ വിലക്കിയിട്ടും,
അക്ഷര ചിറകു വിടർത്തി-
പ്പറന്നെന്റെ ആത്മാവി-
ലദൃശ്യമായ് കൂടൊരുക്കി.
കൂട്ടിൽ കുടുക്കി നിന്നാ-
കാശമാകെ വിലക്കിയിട്ടും,
അക്ഷര ചിറകു വിടർത്തി-
പ്പറന്നെന്റെ ആത്മാവി-
ലദൃശ്യമായ് കൂടൊരുക്കി.
ഇനിയെത്രേ വറുതികൾ
വന്നാലും പൂവിടും,
ചില്ലയിൽ നിൻ-
തൂവൽ സ്പർശമായാൽ.
വന്നാലും പൂവിടും,
ചില്ലയിൽ നിൻ-
തൂവൽ സ്പർശമായാൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ