2014 മേയ് 26, തിങ്കളാഴ്‌ച

ചിതറി വീഴുന്ന ചുവടുകള്‍



ഉറങ്ങാതെത്രയോ  രാത്രികളുന്തി
കണ്ണിരു വീണു മുറിഞ്ഞ  വാക്കുകളെണ്ണി-
യുറഞ്ഞു തകര്‍ന്നു ഞാന്‍  തളരവെ....
കരുതിയില്ലൊരിക്കലുമെനിക്കായ് 
ഒരു തുകല്‍ചെരുപ്പ് പോലും 
തണല്‍ വറ്റി തിളച്ച 
ഈ ജന്മം കടക്കുവാന്‍......
ഉയിരുപോലും ഊറ്റി പകുത്തിട്ടും,
ഉണ്മ ചൊല്ലി തലോടി പുണര്ന്നിട്ടും
  ഒടുവില്‍ വജ്ര സൂചിപോല്‍-
നീളുന്നു നെഞ്ചിലായ്‌
ഉഗ്ര ശാസനത്തിന്നുറയൂരി- 
  വിരലുകള്‍.
എണ്ണവറ്റി അണഞ്ഞുപൊയ് നാളങ്ങള്‍ 
അന്ധകാരം വിഴുങ്ങി നിഴലിനെ 
ചിതറി വീഴും ചുവടുകള്‍-
ചെര്ത്തിനി ഇണപോലുമില്ലാതെ 
താണ്ടണം എത്രനാള്‍!   
മുകളില്‍ മേഘം തുടുക്കുമോ  തുള്ളിയായ്....
പോരിയുമാത്മദാഹം ശമിക്കുവാന്‍ 
വിതറി വീഴട്ടെ ചുറ്റിനും തുള്ളികള്‍ 
വഴുതി വീഴാതെ നീങ്ങണം  കരുതലായ്‌.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ