2014 മേയ് 26, തിങ്കളാഴ്‌ച

രുചി


ഒരേ ഭക്ഷണങ്ങൾ,
പാത്രങ്ങൾ,
തീൻ മേശ !
മടുത്തു, എന്ന് 'നാവ്'
അലങ്കരിച്ച ഭോജനശാലകൾ
പ്രലോഭനീയമെങ്കിലും
അളവറ്റ മസാലയുടെ രൂക്ഷത
അതിൽ നിന്നും പിന്തിരിപ്പിച്ചു.
തൊട്ടു നോക്കുകയോ
രുചിച്ചു നോക്കുകയോ ചെയ്യാതെ
വിശപ്പും തടവി തിരിഞ്ഞു-
കിടന്നതിനാലാവണം
നാവിന്റെ വിഷാദമവൾ
തിരിച്ചറിഞ്ഞത്.

ഇന്ന് വീട്ടിലെത്തിയപ്പോൾ
കൊതിയൂറുന്ന മണം!
മനോഹരമായി മാസാലയിൽ
പൊതിഞ്ഞ ഒരു 'മത്സ്യകന്യക'
മുകളിൽ നിന്ന് താഴോട്ടും
താഴെ നിന്ന് മുകളിലോട്ടും
ആരോഹണ, അവരോഹണ-
ക്രമത്തിൽ ഭുജിച്ചു തുടങ്ങി.
അവസാനം വിയർത്ത്,
അവളുടെ മടിയിലേക്ക്‌ മലർന്നു!

എങ്ങനെ ഒപ്പിച്ചു
എന്ന ചോദ്യത്തിനുമുന്നിൽ-
വിടർന്ന നുണക്കുഴിയിലേക്ക്,
ഒരു സമ്മാനവും കൊടുത്തു.
അപ്പോഴും അവളുടെ കണ്ണുകൾ
പുതിയ രുചികൂട്ടുകൾക്ക്‌ വേണ്ടി
തിളങ്ങുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ